Posts

Showing posts from July, 2020

പൂവായിരുന്നെങ്കിൽ കവിത അഞ്ജലി കൃഷ്ണൻ

Image
പൂവായിരുന്നെങ്കിൽ   കവിത അഞ്ജലി കൃഷ്ണൻ  ഒരു പൂവായിരുന്നെങ്കിൽ ഞാൻ,  ചുവന്ന റോസാ പുഷ്പം പോലെ.  ഒരു പൂവായിരുന്നെങ്കിൽ ഞാൻ,  മധുര മണമേകും  മുല്ല പോലെ; മൃദുവാക്കിയേനെ ഞാൻ,  കുറ്റവാളിതൻ  ഹൃദയത്തെ പോലും.  ഒരു പൂവായിരുന്നെങ്കിൽ ഞാൻ,  വിരിഞ്ഞ പൂമൊട്ടു പോലെ. ഒരു പൂവായിരുന്നെങ്കിൽ ഞാൻ,  നിഷ്കളങ്കമാം കുഞ്ഞിനെ പോലെ; മിഴികൾ തൻ  കണ്ണുനീർ,  തുടച്ചു മാറ്റിയേനെ ഞാൻ ഒരു പൂവായിരുന്നെങ്കിൽ ഞാൻ,  കാലം കാത്തിരുന്ന,  ഒരു പൂവായിരുന്നെങ്കിൽ  ഞാൻ,  കാത്തിരിക്കുന്നവർക്കായി ; നിറം ചാർത്തിയേനെഞാൻ,   ജീവിതങ്ങളിൽ, സ്നേഹപരാഗങ്ങളാൽ.                         .................. അഞ്ജലി കൃഷ്ണൻ ചിരതിന്റെ യുവ വിഭാഗമായ young കേരള യിലെ അംഗമാണ്

ബി ജോസുകുട്ടിയുടെ കഥകൾ

Image
ഉദാത്തമായ ആശയ ങ്ങൾ ഉള്ളടക്കം  ചെയ്യ പ്പെടുന്ന നാനോകഥക ൾ സാമൂഹ്യ വിചിന്തന ങ്ങളുടെ നേർകണ്ണാടി യാണ്. പത്രപ്രവർത്തകനും കഥാകൃത്തുമായ ബി ജോസു കുട്ടി യുടെ നാല് നാനോ കഥകൾ  ബലൂൺ ഉത്സവത്തിരക്കിൽ അച്ചന്റെ വിരൽത്തുമ്പിൽ പിടിച്ചു നടന്ന കുട്ടി "ഒന്നും കാണാൻ പറ്റണില്ല... എന്നു പരാതിപ്പെട്ടപ്പോൾ അച്ചൻ, മാനത്തേക്കുയരാൻ വെമ്പുന്ന ഒരു ഹൈഡ്രജൻ ബലൂൺ കുട്ടിക്ക് വാങ്ങിക്കൊടുത്തു. അടുത്ത നിമിഷം കുട്ടിയുമായി ബലൂൺ ആകാശത്തേക്കുയർന്നു. താഴോട്ടു നോക്കിയ കുട്ടി കണ്ടത് ഒരു വർണ്ണ ബലൂൺ പോലെ ഉത്സവ ഭൂമി.          ഫോണില്ലാഞ്ഞിട്ട് ഫോൺ വാങ്ങിക്കൊടുക്കാത്ത കാരണത്താൽ മരണത്തെ പുൽകിയ പന്ത്രണ്ടുകാരിയുടെ ആത്മഹത്യാക്കുറിപ്പിൽ ഇങ്ങനെയെഴുതിയിരുന്നു. "എന്നെ അടക്കുമ്പോൾ ഒരു ഫോണും കൂടി വെക്കണം... അതനുസരിച്ച് പരികർമ്മികൾ ഫോൺ ചോദിച്ചു. ഗദ്ഗദകണ്ഠരായി മാതാപിതാക്കൾ പറഞ്ഞു. "ഫോണുണ്ടായിരുന്നെങ്കിൽ അവൾ മരിക്കില്ലായിരുന്നു. (അരിയില്ലാഞ്ഞിട്ട്, വൈലോപ്പിള്ളി. ഫെയിം)            പെൺ പാഠം മനുക്കുട്ടൻ പാഠം വായിക്കാൻ തുടങ്ങി. " അമ്മ എനിക്കു കാച്ചിയ പാൽ തരും അത് കുടിക്കാഞ്ഞാൽ അമ്മ കരയും, അമ്മ എന്തിനാണ് കരയുന്നത് ഞാനച്ചനോളം വലുതാകണ

ബഷീർ കഥകളിലെ ജീവിതവും ദർശനവും

Image
മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ വൈക്കം മുഹമ്മദ്  ബഷീറിന്റെ ഓർമ്മകൾക്ക് 26 വർഷങ്ങൾ: അനുസ്മരണം, പ്രബന്ധം, ബഷീറിന്റെ കഥ എന്നാൽ അദ്ദേഹത്തിന്റെ അസാന്നിധ്യം ഒരിക്കലും അനുഭവപ്പെടാത്ത കാലങ്ങൾ... ദൈവത്തിനും മനുഷ്യനും ഇടയിൽ സ്നേഹം മാത്രമേയുള്ളുവെന്ന് ബഷീർ.  ഭൂമിയിലെ ലക്ഷക്കണ ക്കിന് വരുന്ന ജീവജാലങ്ങളിൽ എല്ലാത്തിനുമുള്ള ഒരു അവകാശം  മാത്രമേ ഈ ഭൂമിയിൽ നമുക്ക് ഉള്ളൂ എന്ന് വിശ്വസിക്കുകയും ചെയ്യുകയും എഴുതുകയും ചെയ്ത  കഥാകാരനാണ്  വൈക്കം മുഹമ്മദ് ബഷീർ.  മനുഷ്യ സ്വഭാവത്തിന്റെ വൈചിത്ര്യ ഭാവങ്ങളെ  അവയുടെ സൂക്ഷ്മതയിൽ നിരീക്ഷിക്കുകയും അവ തന്റെ കഥാപാത്രങ്ങളിൽ സന്നിവേശിപ്പിക്കുകയും  ലോകത്തിനു മുന്നിൽ മനുഷ്യ സ്വഭാവങ്ങളുടെ പ്രതിനിധികളായി അവരെ അവതരിപ്പിക്കുകയും ചെയ്തു.   അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾക്ക് സാർവലൗകിക സ്വഭാവമുണ്ട്. അവർ എല്ലാക്കാലത്തും നമുക്കിടയിലുണ്ട്  മനുഷ്യന്റെ തൃഷ്ണകളെ,  മനുഷ്യന്റെ പരിമിതികളെ അദ്ദേഹം അംഗീകരിക്കുന്നു. ബഡായികൾ അദ്ദേഹം തള്ളിക്കളയുന്നു.  അദ്ദേഹത്തിന്റെ മനുഷ്യ സ്നേഹത്തിൽ അതിരുകൾ ഇല്ലാതാകുന്നു. വലിപ്പച്ചെറുപ്പങ്ങൾ ല്ലാതാകുന്നു. മതിലുകളില്ലാത്ത സ്നേഹ പ്രവാഹം അദ്ദേഹം കാണിച്