Posts

Showing posts from May, 2021

കവിത : ലക്ഷദ്വീപ് ആർ.ബിജു

Image
ലക്ഷദ്വീപ് കവിത ആർ. ബിജു  കടലാൽ തീർത്ത അതിര് മുറതെറ്റാത്ത ഋതുക്കൾ തിരയിളക്കത്തിൻ്റെ നിലയ്ക്കാത്ത നാദം പച്ചയും നീലയും പവിഴവും എളിമയും തെളിമയും ചെറു ചിരികളും  പക്ഷെ, ചുഴലിക്കാറ്റ് കഴിഞ്ഞ് വർഷകാലം വരവടുത്തപ്പോൾ ലക്ഷദ്വീപുകളിൽ നല്ലതല്ലാത്തതെന്തോ! വാക്കുകളിൽ ഒരുപാട് വിങ്ങലുകൾ..... അവസാനം ഭയം അവിടെയും എത്തിയോ ! തെളിഞ്ഞ കടലും നിറമുള്ള ആകാശവും ഇപ്പോഴവിടെ ഇല്ലേ! കടൽ വല്ലാതെ ഇരുണ്ട് ഇരമ്പുന്നുണ്ട്. ആകാശത്തിൽ ആദ്യമായ് കഴുകൻ പറന്നു. മഹാമാരിയിൽ  മരണം കരഞ്ഞു. കടൽ കടന്നെത്തിയതോ നായ്ക്കളും കുരകളും. വലിഞ്ഞു മുറുകിയ മന്ത്രങ്ങളും വിളറി വെളുത്ത ഭസ്മക്കുറികളും. മരണനൃത്തച്ചുവടുകൾ വച്ച് അവർ കരയിലേക്ക് ഇറങ്ങി വന്നു. ആരാണിവർ! വലിയ കച്ചവടക്കാരത്രേ. അവരുടെ കയ്യിൽ വലിയ ചൂണ്ടയും തോട്ടയും കെണിയുമുണ്ടെന്ന്. അവർ രാജ്യവും രാജാവുമത്രേ. മൂന്നാം നാൾ വാതിലിൽ മുട്ടി വിളിച്ച് അവർ പറഞ്ഞു നാവടക്കണം മുട്ടുകുത്തണം നടുവളയ്ക്കണം. മക്കളെക്കാണാൻ മറുകര പോകാൻ സമ്മതപത്രം വേണമെന്ന്. വച്ചുനീട്ടിയ ശാസനപത്രികയിൽ ഒപ്പിടണമെന്ന്. അവർ വീണ്ടും പറഞ്ഞു, നിൻ്റെ നാട് നിൻ്റെ സ്വാതന്ത്ര്യം നിൻ്റെ ജീവിതം അത് ഇന്നലെ തീർന്നു. ബ്യൂറോക്രാറ്റും സൂട് കേസും

മാടമ്പ് സർഗാത്മകതയുടെ വേറിട്ട അദ്ധ്യായം

Image
മാടമ്പ്  ലേഖനം - ബി. ജോസുകുട്ടി  ബി.ജോസുകുട്ടി *മാടമ്പ് സർഗാത്മകതയുടെ വേറിട്ട അധ്യായം* മലയാള സാഹിത്യ ലോകത്തിന്റെ ചരിത്രവഴിയിൽ നവീനതയുടെ പാദമുദകൾ അടയാളപ്പെടുത്തി കടന്നുപോയ എഴുത്തുകാരനായിരുന്നു മാടമ്പ് കുഞ്ഞുകുട്ടൻ. സാഹിത്യത്തിലെ ഒരു ഇസങ്ങൾക്കും വഴങ്ങാതെ തനതായ പ്രത്യയ ശാസ്‌ത്രം രൂപപ്പെടുത്തിയ എഴുത്തുകാരൻ. പ്രമേയസ്വീകാര്യതയിലും ശൈലീനിർമ്മിതിയുടെ കാര്യത്തിലും ഭാഷാസവിശേഷതയുടെ വിപ്ലവാത്മകമായ സമീപനത്തിലും മാടമ്പിന്റെ കയ്യൊപ്പ് പ്രകടമായിരുന്നു. തന്റെ കൃതികളിലും അപൂർവ്വമായ രചനാശൈലി അദ്ദേഹം ഉൾക്കൊണ്ടു. പ്രഥമ കൃതിയായ അശ്വത്ഥാമാവ് എന്ന നോവലിലൂടെ അതെല്ലാം അടയാളപ്പെടുത്തുകയും ചെയ്തു. ഓ.വി.വിജയൻ, വി കെ എൻ എന്നിവർക്കു ശേഷം ഭാഷയെ തന്റെ വരുതിക്കു കൊണ്ടുവന്ന എഴുത്തുകാരനായി അദ്ദേഹം പരിണാമപ്പെട്ടു. തുടർന്നുള്ള എല്ലാ രചനകളിലും തന്റെ രചനാ വിശ്വാസ സംഹിതകളിൽ നിന്നും പിന്മാറിയില്ല. മറ്റു കൃതികളായ ഭ്രഷ്ട്, മഹാ പ്രസ്ഥാനം, എന്തരോ മഹാനുഭാവുലു, നിഷാദം, പാതാളം, പോത്ത്, കോളനി, മാരാരാശ്രീ, അവിഘ്നമസ്തു, പുതിയ പഞ്ചതന്ത്രം, സാധനാലഹരി, ദേവഭൂമി, സാരമേയം എന്നിവയിലെല്ലാം തന്നെ അനുവാചകരെ കേവല കാൽപ്പനികതയ്ക്കപ്പുറം ബൗദ്ധികമായ ഒ

ആത്മ ദാഹങ്ങൾ - കവിത ഇ നസീർ

Image
ദൂരെയല്ലാ,                                                ആത്മസുഹൃത്ത്... അരികിലുണ്ടവൻ ആത്മഗതങ്ങളറിയുന്നവൻ.. ഇരുണ്ട കാലത്തിൽ, വഴികളെല്ലാമനാഥമാകുമ്പോൾ പച്ചമരക്കൊമ്പിലും ഭീതി-  ഫണം വിടർത്തുമ്പോൾ, മുഖ കാഴ്ചകൾ മറച്ചും, ശ്വാസം സ്വയം ശ്രവിച്ചും,                                      സമയം നിശ്ചലമായ ദിക്കുകളിൽ                  മിഴിച്ചും, മഞ്ഞുകട്ടപോലെ സ്വയമുറഞ്ഞും, നിറംകെട്ട രാത്രികൾ                      സ്വപ്നങ്ങൾ തട്ടിപ്പറിച്ചും                  ഭൂതകാലത്തിൽ നാം                                                    സ്വയം വിവസ്ത്രരാകുന്നു , ഇത് കാലം!                                                                ആത്മ മിത്രമാരെന്ന്, പരതുമ്പോൾ,              പിന്നിൽ വന്നു, ബലമായി ചുമലിൽ കോരിയെടുക്കുമാ കൈകളാണെന്റെ        ധൈര്യം. ഇന്ന് നാം തേടുന്നതനുനിമിഷം. തരിക നീയെനിക്ക് ഒരു ആർദ്ര മന്ദസ്മിതം, നിറഞ്ഞ മനസ്സോടെ... കനലാഴങ്ങളില്ലിനി, കവിത കുരുക്കുന്ന ഇളം മാഞ്ചില്ലകൾ...ചവണ്ട തളിരിലകൾ കടിച്ച്, ചിരിക്കാം സ്വയം കൃതാർത്ഥരായി.  നമ്മൾ...                                                                 കാലത്തെ തിട

വാക്സിനേഷൻ - ചരിത്രവും പൗര ധർമ്മവും

Image
 വസൂരിയുടെ വൈറസുകളെ മനുഷ്യരിൽ നിക്ഷേപിക്കുന്ന രീതി ഒരിക്കൽ ലോകമെങ്ങും വ്യാപിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അന്ന് ഭൂമുഖത്തുനിന്നുതന്നെ വസൂരി അപ്രത്യക്ഷമാകും. എഡ്വേർഡ് ജെന്നർ രണ്ടേകാൽ നൂറ്റാണ്ടു മുന്പു പറഞ്ഞത്. അതുതന്നെ സംഭവിച്ചു. 1980 മേയ് എട്ടിന് ലോകാരോഗ്യസംഘടന വസൂരിയെ നിർമാർജനം ചെയ്തതായി പ്രഖ്യാപിച്ചു.  കഥയുടെ സസ്പെൻസ് ആദ്യം പറഞ്ഞാൽ നിങ്ങൾക്ക് ഇഷ്ടപ്പെടുമോയെന്ന് അറിയില്ല. പക്ഷേ, അതങ്ങു പറയുകയാണ്. വലിയൊരു നിധി കൈയിലുണ്ടായിട്ടും നയാപൈസയുടെ സന്പാദ്യമുണ്ടാക്കാതെ ജീവിച്ച, ഇക്കാലത്ത് പലരും മണ്ടനെന്നു വിളിക്കാനിടയുള്ള ഒരു മഹാന്‍റെ കഥയാണിത്.  കുറച്ചുകൂടി തെളിച്ചു പറയാം. ലോകത്ത് ഏറ്റവും വലിയ കോടീശ്വരനാകാൻ അവസരമുണ്ടായിരുന്ന ഒരു മനുഷ്യനുണ്ടായിരുന്നു. എഡ്വേർഡ് ജെന്നർ. അദ്ദേഹമാണ് വാക്സിൻ കണ്ടുപിടിച്ചത്.  20-ാം നൂറ്റാണ്ടിൽ മാത്രം മൂന്നു കോടി മനുഷ്യരുടെ ജീവനപഹ