Posts

Showing posts from 2023

ദുരിത കൂട് - കവിത - ഇ നസീർ

  ദുരിതകൂട്                കവിത     ഇ നസീർ ഇത് ഒരു ദുരിതകൂടാണ് കൂട്ടിനകത്തും ഒരു കുറ്റിയുണ്ട് കെട്ടിയിടുവാൻ കഴുക്കോലും പട്ടികയും തലങ്ങും വിലങ്ങും അനങ്ങാൻ പാടില്ല കുറ്റിയിൽ കുരുങ്ങി കിടന്നാൽ ജീവിതകാലം മുഴുവൻ വറ്റ് കിട്ടും കൂട്ടിനകത്തുണ്ട് ദല്ലാളന്മാർ, സ്തുതിപാടകർ പട്ടികകൾ ഊരാം കഴുക്കോലുകളിളക്കാം ഊരി വിയ്ക്കാം വീതം വെയ്ക്കാം. ഊരാനുള്ള അധികാരം അവർക്ക് മാത്രമാണെത്രെ! നിന്നു നിന്ന് കാല് കഴച്ചാൽ കഴുത്തുരഞ്ഞ് നൊന്തു പിടഞ്ഞാൽ മുറുക്കും പട്ടികകൾ മൂപ്പൂട്ട് പൂട്ടി ഇറക്കും ഉത്തരവുകൾ ഇത് കെണി, തീരാദുരിതകൂട്  

ആൽബട്രോസ് കഥ -നിമ

Image
 ആൽബട്രോസ് ബീച്ചുകളെനിക്ക് ഒരിക്കലും ആസ്വദിക്കാൻ കഴിയാറില്ല. ഒരുപക്ഷേ പൂഴി മണ്ണിൽ ഓടി കളിച്ച ആ അഞ്ചുവയസ്സുകാരിക്ക് ശേഷം പിന്നീട് ഒരിക്കലും . ബീച്ചിലെ നനഞ്ഞ മണ്ണ് എന്റെ  കാലുകൾക്ക് അസ്വസ്ഥതയും ഉയർന്നുപൊങ്ങുന്ന തിരമാലകൾ എന്റെ മനസ്സിന് ഭീതിയും മാത്രം സമ്മാനിച്ചു. എനിക്കിഷ്ടം തടാകങ്ങളാണ്. അവ ഒഴുകി പോകുന്നില്ല. ഒഴുക്ക് സംഘർഷം ആണ്. ആ ഒഴുക്കിൽ പലതിനും പോറലേൽക്കുന്നു. പലതും നശിക്കുന്നു. ചിലത് മാത്രം ശുദ്ധീകരിക്കപ്പെടുന്നു. ഞാനൊരു പാറയല്ല. നിരന്തരമായ ഒഴുക്കുകൾ എന്നെ ദീർഘകാലത്തിൽ പോലും മിനുസപ്പെടുത്തുകയും ഇല്ല. എന്റെ മനസ്സ് ഒരു തടാകം ആണെന്ന് ഞാൻ കരുതുന്നു. മനസ്സിൽ ജലം കെട്ടിക്കിടക്കുകയാണ് .ഞാൻ സമാധാനമാണ് കാംക്ഷിക്കുന്നത്. സമ്മർദ്ദം അശേഷം ഇല്ലാത്ത ഒരു തടാകം.  കടൽ അല്ലെങ്കിൽ കൂടിയും, എന്റെ തടാകത്തിനു മീതെ ആൽബട്രോസ് പക്ഷി പലായനം ചെയ്തിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു .  ചിറകടിക്കാതെ, വായുവിനെ കീറിമുറിച്ച് കൊണ്ട് ഉയർന്നു പറക്കുന്ന,  ജീവിതകാലത്ത് ഒരു ഇണയെ മാത്രം കൂടെ കൂട്ടുന്ന കരുത്തുറ്റ ചിറകുകൾ ഉള്ള പക്ഷി. ചില സന്ധ്യകളിൽ, ആകാശ പരവതാനിക്ക് അപ്പുറത്തേക്ക് പറന്നുപോയ തന്റെ  ഇണയെ വർഷംതോറും ഉള്ള കണ്ടുമുട്
Image
  എഴുതേണ്ടത് കവിത                           എം എ ബിന്ദു ഇനി മുതൽ എല്ലാ അമ്മമാരും എല്ലാ ദിവസവും രാത്രി മറക്കാതെ ആ ദിവസത്തെ അടയാളപ്പെടുത്തി വയ്ക്കണം എപ്പോഴാണ് മക്കൾക്ക് വായിക്കാൻ കൊടുക്കേണ്ടത് എന്നറിയില്ലല്ലോ. അവർ ചിലപ്പോൾ നിങ്ങളുടെ ഹൃദയം കീറി മുറിച്ചു കൊണ്ട് നിങ്ങളുടെ ജീവിതത്തിൻ്റെ കണക്ക് ചോദിക്കും....... ആ വേദനയിൽ ബോധം നശിക്കുന്നതിൻ മുൻപ്....... അവർക്ക് വായിക്കാൻ കൊടുക്കണം. കൈ വിറക്കാതെ മനസ്സു പതറാതെ കത്തിയെടുത്ത് നിങ്ങടെ നെഞ്ചിലേക്ക് കുത്തിയിറക്കി ജീവനെടുക്കും മുൻപ് തോട്ടിലെ വെളളത്തിൽ മുക്കിപ്പിടിച്ച് അവസാന ശ്വാസവും നിലച്ചെന്ന് ഉറപ്പാക്കും മുൻപ് ആ നിമിഷത്തിൻ മുൻപെങ്കിലും അവർക്ക് വായിക്കാൻ കൊടുക്കണം കാലുറക്കാതെ മനസ്സുറക്കാതെ മേഘങ്ങളെ പോൽ പറന്നുയരാൻ പായുന്ന അവരെ കൈയ്യാമം വച്ച് കൊണ്ടു പോകുമ്പോൾ നെഞ്ച് തകർന്ന് സ്വയം കയർത്തുമ്പിലാടും മുൻപ്........ നിശ്ചയമായും വായിക്കാൻ കൊടുക്കണം പ്രണയ പാശത്തിൽ കുടുങ്ങി ഒരു തീപ്പെട്ടിക്കൊള്ളിയിൽ ഒടുങ്ങി.... ചിതയിലേക്ക് എടുക്കും മുൻപ്...... പ്രണയിനിയുടെ ജീവനെടുത്ത് കാരാഗൃഹത്തിലേക്ക് പോകും മുൻപെങ്കിലും അവർ വായിച്ചിരിക്കണം കടമ നിറവേറ്റാൻ കർത്തവ്യ ബോധത്താൽ കൊണ്

ദീപനാളം കഥ ഇ നസീർ

Image
  ദീപനാളം       കഥ   ഇ നസീർ  ഇങ്ങു ദൂരെയാണ് ഞാൻ. എങ്കിലും മനസ്സ് നാട്ടിലേയ്ക്കും വീട്ടിലേയ്ക്കും യാത്ര ചെയ്യും. പ്രതിസന്ധികൾ പിടിവിടതെ മുറുക്കുന്ന ദിവസങ്ങളിൽ മനസ്സ് വല്ലാതെ അസ്വസ്‌ഥമാകും. സന്ധ്യ ആകുമ്പോൾ അവിടെ വിളക്ക് തെളിച്ചിട്ടുണ്ടാവും എന്നു മനസ്സിൽ കരുതും. മകൾ അയക്കുന്ന തെളിഞ്ഞ ദീപനാളത്തിന്റെ പടം  വന്നോ എന്നു നോക്കും. ഇപ്പോൾ പലപ്പോഴും ആ പതിവ് തെറ്റുന്നു. അസ്വസ്ഥതകൾ ഒരു വ്യാധി പോലെ അവളുടെ മനസ്സിലും പടരുന്നുണ്ടാവാം പിന്നെ മുൻപ് മകളയച്ച ചിത്രം എടുക്കും. വലുതാക്കി അത് മനസ്സ് നിറയെ കാണും. സ്ക്രീനിൽ അതിന്റെ ചിത്രം പകർത്തി മകൾക്ക് അയക്കും. അപ്പോൾ അവൾ ക്ഷമാപണമെന്ന പോലെ തിരിച്ചും അയക്കും. അതിലൂടെ ഞങ്ങൾ പരസ്പരം പറയാതെ ഒരു പാട് കാര്യങ്ങൾ പറയും. ഇരുട്ടിനു കനം കൂടുമ്പോൾ നാളം തനിയെ അണഞ്ഞിട്ടുണ്ടാവാം.

പുണ്യാഹം : ഷോർട് ഫിലിം. ശ്യാം അരവിന്ദം

Image
പുണ്യാഹം  ഷോർട് ഫിലിം        സംവിധാനം : ശ്യാം  അരവിന്ദം  കലാകൗമുദിയിൽ പ്രസിദ്ധീകരിച്ച സജില്‍ശ്രീധറിന്റെ  പുണ്യാഹം എന്ന ചെറുകഥ തെരഞ്ഞെടുത്ത കഥകള്‍ എന്ന സമാഹാരത്തിലൂടെ പുസ്തകരൂപത്തിലും എത്തിയിരുന്നു. പുണ്യാഹം ഇപ്പോൾ ഹൃസ്വ ചിത്രമാകുന്നു. സജില്‍ശ്രീധര്‍ തന്നെ തിരക്കഥയും സംഭാഷണവും രചിച്ച പുണ്യാഹം ശ്യാം അരവിന്ദം സംവിധാനം ചെയ്യുന്നു.  കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കതയും സമഭാവനയും ഒപ്പം പുറമെ പുരോഗമനം ഭാവിക്കുന്ന മുതിര്‍ന്നവരെ ഭരിക്കുന്ന ജാതിബോധവും തമ്മിലുളള അന്തരം പ്രതിപാദിക്കുന്ന പണ്യാഹം നിര്‍മ്മിക്കുന്നത്  കോന്നി ഫിലിം സൊസൈറ്റിയാണ്.  റഷീദ് മുളന്തറ, മല്ലിക സോമന്‍, ബീന അശോക്, ജോമോന്‍ എടത്വ, ദീപ, മാസ്റ്റര്‍ സഞ്ജയ് എസ്. കുമാര്‍, മാസ്റ്റര്‍ അനന്തകൃഷ്ണന്‍, ആശാകുമാരി, അശോകന്‍ എന്നിവര്‍ അഭിനയിക്കുന്നു. ക്യാമറ: രാജീവ് ഗോവിന്ദന്‍, എഡിറ്റിംഗ് : റോഷന്‍, ചമയം: സതീഷ് തിരുവല്ല, അസോസിയറ്റ് ഡയറക്‌ടേഴ്‌സ്: ജോമോന്‍ എടത്വ, ദില്‍ഷാദ്, ഫോക്കസ് പുളളര്‍ :കണ്ണന്‍ മുണ്ടക്കയം. കോന്നിയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയായി.

കഥ ചാർളി ഡോ. നീതു വർമ്മ

Image
ചാർളി                                          കഥ    ഡോ. നീതു വർമ്മ  കാവൽ പദ്ധതിയുടെ ഭാഗമായി ഒരു പതിനേഴു വയസ്സുകാരൻ വന്നിട്ടുണ്ടെന്നു പറഞ്ഞപ്പോൾ ഈ രൂപമേ അല്ല മനസ്സിൽ ഉണ്ടായിരുന്നത്. നല്ല  ചുറുചുറുക്കുള്ള ഒരു പയ്യൻ. കൂടെ ക്ഷീണിച്ചു അവശയായ ഉമ്മയും. "ഡോക്ടറാണോ, എന്റെ താത്തായെപോലെയുണ്ട്. ഓളും ഒന്നും കഴിക്കില്ല." എന്റെ കണ്ണുകൾ അവന്റെ ഇടതുകയ്യിൽ തറച്ചു. നിറയെ മുറിവുകൾ. ഉമ്മ പതിഞ്ഞ ശബ്ദത്തിൽ, വിഷമം കടിച്ചമർത്തി ഏറെ കുറെ കാര്യങ്ങൾ പറഞ്ഞു. " അവന്റെ പത്താം വയസ്സിൽ തീരാത്ത ഡോക്ടറെ ഞങ്ങളുടെ ജീവിതം. ഓന്റുപ്പ വേറെ പെണ്ണിന്റെ കൂടെ കിടക്കുന്നത് അവൻ കണ്ടതാ. ആദ്യം ഓന്റെ ആങ്ങളയോട് പറഞ്ഞു. പിന്നെ വീട്ടുകാർ അറിഞ്ഞു, മെല്ലെ നാട്ടുകാരും. അതോടെ ഓര് എന്നെ മൊഴി ചൊല്ലി. " എല്ലാം ഒരു സിനിമാക്കഥ പോലെ തോന്നി. "അതോടെ ഇവന്റെ പഠിത്തം തീർന്നു. ഒരു വിധം കഷ്ടപ്പെട്ട് ഏഴാം ക്ലാസ്സു വരെ തല്ലി  വിട്ടു. പക്ഷെ ഇവൻ സ്കൂളിൽ എത്തുന്നില്ലെന്നു പിന്നെയാണ് മനസ്സിലായത്. പുതിയ ചെങ്ങായിമാരോടായി കൂട്ട്. എല്ലാം ഇവനെക്കാളും പ്രായമുള്ളവർ. ഓര് ചെയ്യിപ്പിച്ചതാ ഡോക്ടറെ, എന്റെ മോൻ പാവാ. " ആ കണ്ണുകൾ ഈറനണിഞ്ഞു. ഉമ്