Posts

Showing posts from 2022

I have the rights to dream Poem EN Garzia

Image
I have the right to dream Poem E Nazeer Garzia I hope flowers can retain its fragrance, I hope birds can reach back to their destiny, I hope the grenades will not burst again, Once the lady closed the windows forever. But she certainly knows how. I saw a father, happy at home. He said his sights are blurred, I saw his glasses that needed to change. A kiwi is singing, The cherry has ripened. Why are you not listening? We have lust, Meaninglessness is the meaning of the present  I hope nothing will happen again as snow falls, Never touch anywhere. I hope flowers can retain their fragrance. I will look at the dark I will flavor my pains Because I have the rights to dream Pic. Zoltan Tasi 

ആത്മഹത്യക്ക് ഒരുങ്ങുന്ന ഒരാൾ - കവിത / ജിനേഷ് മടപ്പള്ളി

Image
ആത്മഹത്യക്ക് ഒരുങ്ങുന്ന ഒരാൾ -  കവിത / ജിനേഷ് മടപ്പള്ളി ആത്മഹത്യക്ക് ഒരുങ്ങുന്ന ഒരാൾ തന്നിലേക്കും മരണത്തിലേക്കും നിരന്തരം സഞ്ചരിക്കുന്ന ഒരു വഴിയുണ്ട്. അവിടം മനുഷ്യരാൽ നിറഞ്ഞിരിക്കും പക്ഷെ, ആരും അയാളെ കാണില്ല അവിടം പൂക്കളാൽ അലങ്കരിക്കപ്പെട്ടിരിക്കും പക്ഷെ, അയാൾ അത് കാണില്ല അതിന്റെ ഇരുവശങ്ങളിലും ജീവിതത്തിലേക്ക് തുറക്കുന്ന നിരവധി ഊടുവഴികളുണ്ടായിരിക്കും കുതിക്കാൻ ചെറിയ പരിശ്രമം മാത്രം ആവശ്യമുള്ളവ അവയിലൊന്നിലൂടെ അയാൾ രക്ഷപ്പെട്ടേക്കുമെന്ന് ലോകം ന്യായമായും പ്രതീക്ഷിക്കും കണ്ടിട്ടും കാണാത്തവനെപ്പോലെ അലസനായി നടന്ന് നിരാശപ്പെടുത്തും അയാൾ മുഴുവൻ മനുഷ്യരും തന്റെമേൽ ജയം നേടിയിരിക്കുന്നു എന്നയാൾ ഉറച്ച് വിശ്വസിക്കും അവരിൽ കോടിക്കണക്കിന് മനുഷ്യരുമായി അയാൾ പോരാടിയിട്ടില്ലെങ്കിലും അവരിൽ അനേകം മനുഷ്യരെ അയാൾ വലിയ വ്യത്യാസത്തിന് തോൽപ്പിച്ചിട്ടുണ്ടെങ്കിലും വീട്ടുകാരും അടുത്ത സുഹൃത്തുക്കളും വലുതായി വലുതായി വരും നാട്ടുകാരും ബന്ധുക്കളും ചെറുതായി ചെറുതായി പോകും ഭൂമി സമുദ്രങ്ങളെയും വൻകരകളെയും ഉറക്കപ്പായപോലെ മടക്കി എഴുന്നേറ്റ് ചുരുങ്ങിച്ചുരുങ്ങി തന്നെമാത്രം പൊതിഞ്ഞ് വീർപ്പ് മുട്ടിക്കുന്ന കഠിന യാഥാർത്ഥ്യമാകും ആത്

കവിത : ഊന്നുവടികളില്ലാത്ത സത്യങ്ങൾ. ലക്ഷ്മി ചങ്ങണാറ

Image
  ഊന്നുവടികളില്ലാത്ത സത്യങ്ങൾ    ലക്ഷ്മി ചങ്ങണാറ എഴുന്നുനിൽക്കാൻ സത്യത്തിനിന്ന് ഊന്നുവടികൾ വേണമത്രേ!! നേരിന്റെ നേരുചികയാൻ നേരവുംകാലവുമഭികാമ്യം..! നിവർന്നുനിൽക്കാൻ കഴിയാത്ത സത്യങ്ങൾ അങ്ങിങ്ങുമരിച്ചുകിടക്കുന്നു.. കബന്ധങ്ങളിൽ തട്ടിവീഴുമെന്ന് ഭയന്ന് ചോണനുറുമ്പുകൾ അരികിലൂടെ വരിവച്ചുനീങ്ങുന്നുണ്ട്.. എന്റേതെന്ന് ചിതലുകൾ അവകാശപ്പെടുത്തിയ കടലാസുകഷണങ്ങളിലെ വിളംബരങ്ങൾ ഒരു താക്കോൽദ്വാരത്തിനായ് മുറവിളികൂട്ടുന്നു.. കൊയ്യുവാൻപോലുമാകാതെ പാകമാകാതെ പോകുന്നുണ്ട് ; കാലംതെറ്റിപ്പെയ്ത മഴയിൽ കിളിർത്ത വിത്തുകൾ  ഇരുകാൽമന്തുകളിലെ മാറാപ്പുകൾ വച്ചുകെട്ടുവാൻ ആരാന്റെ പുറംതേടുന്നവർ, സത്യത്തെ അസത്യമായും അസത്യത്തെ കൺകെട്ടുവിദ്യയായും മാറ്റുന്ന മായാവികൾ, പച്ചവെളിച്ചങ്ങളുടെയിടയിൽ സമാധാനത്തെ മണ്ണിട്ടുമൂടുന്നു.. നിരായുധരായ പോരാളികളേ... നിങ്ങൾ രക്തംചിന്തിമരിക്കുക..!!       ലക്ഷ്മി ചങ്ങണാറ

കവിത "ഒരു വ്യവസ്ഥയും ആത്മഹത്യ ചെയ്യുന്നില്ല " പി.എൻ. ഗോപീകൃഷ്ണൻ

Image
 കവിത  "ഒരു വ്യവസ്ഥയും ആത്മഹത്യ ചെയ്യുന്നില്ല " പി.എൻ. ഗോപീകൃഷ്ണൻ (മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2022 ജൂൺ 05-11) ഇക്കാലത്ത് ഒരു മുതലാളിയായിരിക്കുക എത്ര എളുപ്പമാണ്.  കാരണം  ആരും നിന്നെ 'മുതലാളി' എന്ന് വിളിക്കില്ല.  സംരംഭകൻ എന്നെ വിളിക്കൂ.   നിനക്ക് സർക്കാറുകൾ ഭൂമി തരും.  റോഡ് പണിതു തരും.  കറന്റിന്  ബേബിഡാം ഉയർത്തിത്തരും.  നിന്റെ മുഖം കറുത്താൽ  കോർപ്പറേറ്റ് ടാക്സ് 1% അപ്പോൾ കുറയും.  ചെമ്പുകുഴിച്ചെടുക്കാൻ  ഖനി തരും.  പാറ പൊട്ടിച്ചെടുക്കാൻ  മല തരും.  വെള്ളം ഊറ്റിയെടുക്കാൻ   പാതാളം തരും.  നീ കൊടുത്ത തൊഴിലുകളെപ്പറ്റി  ധവളപത്രമിറക്കി  സർക്കാറുകൾ നിന്നെ ഒരു എംപ്ലോയെന്റ് എക്സ്ചേഞ്ച്  ആക്കും.  നിന്റെ കൊള്ളലാഭക്കണക്ക്, പക്ഷേ  ആരും പറയില്ല.  നിന്റെ മാളുകൾ വിഴുങ്ങിയ പെട്ടിക്കടകളെപ്പറ്റി  ആരും ചോദിക്കില്ല  നീ ഒരു ഇരപിടിയനാണെന്നും  നിന്നെക്കാൾ ചെറിയ മനുഷ്യരുടെ സമ്പത്ത്  നിരന്തരം തിന്നുമെന്നും ആരും മിണ്ടില്ല  ബുദ്ധിജീവി പത്തൊമ്പതാം നൂറ്റാണ്ടിലെ  മാർക്സിനെക്കുറിച്ച് പറയും.  ഗാന്ധി ചമ്പാരനിൽ പോയതിനെപ്പറ്റി  വാചാലനാകും  ചിക്കാഗോവിനെപ്പറ്റി, ഹേ മാർക്കറ്റിനെപ്പറ്റി  പേർത്തും പേർത്തും അയവിറക്കും

പശയിൽ താഴ്ന്നിറങ്ങിയ വിരലുകൾ കവിത ടി മോഹനൻ

Image
  പശയിൽ താഴ്ന്നിറങ്ങിയ വിരലുകൾ കവിത ടി മോഹനൻ  ഒരുമിച്ചു വഴി ചോദിച്ച മൂന്നു പേർ പോസ്റ്ററിൽ കിടന്നുറങ്ങുമ്പോൾ രണ്ട് ബക്കറ്റ് പശതുരിശിട്ടിളക്കി സുനിൽ മാലൂർ ഞങ്ങളെ വിളിച്ചുണർത്തി പുളിച്ച കണ്ണിൽ പള്ളിപ്പാട് ബിനു സൈക്കിളിൽ കയറി എല്ലാ വഴികളും അറിയാവുന്നവർ എന്നും അണികളായിരുന്നല്ലോ? പശയിൽ താഴ്ന്നിറങ്ങിയ ഞങ്ങളുടെ വിരലുകൾ മതിലിൻ്റെ പൊക്കത്ത് മരിച്ചവൻ്റെ നെഞ്ചത്ത് ഭാര്യേം, മക്കളേം കെട്ടിപ്പിടിച്ചു റ ങ്ങി യവൻ്റെ മുഖം പതിപ്പിച്ചു. അടരുന്ന ചുവരുകളിൽ ആകാശവും ഭൂമിയും വരച്ചു അഞ്ചു ഭൂഖണ്ഡങ്ങളിൽ സമുദ്രത്തെ നോക്കി ഇരുട്ടിലെ വെളുത്ത ഭിത്തിയിൽ ആത്മാഭിമാനത്തിൻ്റെ നിറം പകർന്നു. അരി വാളിൽ പറ്റിപ്പിടിച്ച നെൻ മണി കലപ്പയ്ക്കു ചുറ്റും, വയലുകളിലിരുന്ന് കിളിർത്തു പക്ഷികളായി പറന്ന ദിക്കുകളിൽ നട്ടുനനച്ച ഞങ്ങളുടെ സംശയങ്ങൾ ആ രാത്രിയും ഉറങ്ങാതെ നേരം വെളുപ്പിച്ചു.
Image
  അമ്മ   കവിത     ശ്രീകുമാരൻ തമ്പി അമ്മയിൽനിന്നും തുടങ്ങാതെയെങ്ങനെ? ഉണ്മയെപ്പറ്റി ഞാൻ പാടും? ആ സ്നേഹദുഗ്ധം  നു കരാതെ യെങ്ങനെ  നന്മയെപ്പറ്റി ഞാൻ പാടും? കണ്ണിലിരുൾവന്നു മൂടുന്നനേരത്ത് കാഴ്ചയാകുന്നിതെന്നമ്മ വീഴ്ചയിൽനിന്നെന്നെ വീണ്ടുമുയർത്തുവാൻ കാണാക്കരംനീട്ടുമമ്മ പാഴ്ക്കുണ്ടിലേക്കെന്റെ പാദം ചലിക്കുമ്പോൾ പാടില്ലെന്നോതുന്നെന്നമ്മ    പാതിരാനോവിൽ ഉറങ്ങാതെ മാഴ്കുമ്പോൾ താരാട്ടായ് മാറുന്നെന്നമ്മ. അമ്മയിൽനിന്നും തുടങ്ങാതെയെങ്ങനെ ഇമ്മഹിയെപ്പറ്റി പാടും? അമ്മയും ഭൂമിയുമൊന്നെന്നൊരദ്വൈത- സംഗീതമാകട്ടെൻ ജീവൻ നോവുമോരോ മാതൃചിത്തത്തിലും ശാന്തി- ദൂതായ് തുടിക്കട്ടെൻ ഗാനം. എന്നമ്മ, നിന്നമ്മ,യന്യന്റെയമ്മയെ ന്നില്ലല്ലോ; സർവമൊരമ്മ!

പെരിയാറിലെ മരങ്ങൾ

Image
  പെരിയാറിലെ മരങ്ങൾ                       കവിത   നസീർ ഇ   ജലപരപ്പിൽ നിന്നും അവസാന   കൈകളുമുയർത്തി നിൽക്കുന്നു,       കരിമരങ്ങൾ!                                                             ഇല്ല! ശാഖോപ ശാഖകൾ.                             പത്രങ്ങൾ എന്നേ ചിറകറ്റു                         പോയവർ.  ഒടിഞ്ഞു തൂങ്ങുന്ന കൈക്കുടന്നയിൽ,   ഒരുപാട്ടുകാരൻ കിളിയുടെ കൂടിരിക്കുന്നു.   ചിന്തകൾ സ്ഫുടം ചെയ്തെടുത്തെത്ര നാളായി   നോമ്പ് നോക്കുന്നു.  വാക്കുകൾക്കതിരിടുന്ന പൂവാകകൾ,     വാക്കുകൾ കതിരിടുന്ന പൂമേടുകൾ!         പവിത്രത തൊട്ടെടുത്ത്, മലയുച്ചിയിൽ-         നിന്നും ധാര ധാരയായി ഒഴുകും         നീർച്ചാലുകൾ, ഒന്നു ചേർന്ന്  പെരിയ-   ഒരാറൊഴുകുന്നു, പെരിയാറൊഴുകുന്നു,                   അങ്ങ് പശ്ചിമാംബരം വരെ.  ഓരോ തരുവിനും തൃണത്തിനും പേരിട്ടു,         എല്ലാം നിറയ്ക്കുന്ന അന്നപ്രദായിനി.     ചരിത്രരഥ്യയിൽ നീ ഒരു മാപ്പ് സാക്ഷി.               വ്യാഘ്ര രേഖകൾ, അടയാളവാക്കുകൾ.   വെള്ളിലവ് പോലൊരു തരുസുന്ദരി,                   കാടിന് നാണമാകുന്നു.                                 കന്മദഗന്ധം ചൂഴുന്ന ആനച്ചാൽ!         ജീവരൂപത്തിൻ അ

മലമുകളിൽ

Image
മല കാത്തുകൊള്ളുക കവിത- ഇ. നസീർ  മല കാത്തുകൊള്ളുക മല കാത്തുകൊള്ളുക അതിലുണ്ട് ഭൂമിയുടെ ഹൃദയം! മലമുകളിലുണ്ടേ... നേരിന്റെ, നെറിവിന്റെ അവസാന വേര്. മല കാത്തുകൊള്ളുക നാളേയ്ക്ക് ജീവന്റെ മഴ കാത്തു വെയ്ക്കാൻ... മഴുകൊണ്ട് കേറല്ലേ നിങ്ങൾ, ഇനി മരുവാക്കാൻ തുനിയല്ലേ നിങ്ങൾ. മലയുച്ചിയിലിനിയില്ല! തരു നിരകളധികം... ഉറപ്പൊട്ടിക്കരയുന്ന മല തന്റെ വേദന, ഇനിയും കാണാതെ പോകല്ലേ നിങ്ങൾ മലമുകളിലുണ്ടെ ദൈവം അവിടുണ്ടേ! പൂർവികർ, പടുത്തതാം ഗുഹാന്തരങ്ങൾ... അതിലുണ്ട് അവരുടെ കാഴ്ചകൾ, സ്വപ്നങ്ങൾ ... അവർ നട്ട കിനാമരങ്ങളതിൻ വിത്തുകൾ മുളപൊട്ടി പടർന്നതാണുനമ്മൾ. മലകാത്തു കൊള്ളുക! തുരക്കാതെ, തുറക്കാതെ വംശനാശത്തിന്റെ വാതിലുകൾ. മലയോളം നന്മയാണതിന്റെയുച്ചിയിൽ പകയില്ല, പുകയില്ല.പക്ഷപാതങ്ങളില്ല, അസമവാക്യങ്ങളില്ല. സ്വയമേ ഭോഗികളില്ല. കുതികാൽ തളപ്പുകളില്ല. പറഞ്ഞു പറ്റിക്കലില്ല ആത്മ വഞ്ചനകൾ, നാട്യങ്ങൾ ഇല്ല  ശവമാംസം തിരയുന്ന കഴുകരില്ല  അതിലുണ്ട് ഭൂമിയുടെഹൃദയം. അവൾ അരുമയോടെ  തന്നുപോയ സ്നേഹ ഹൃദയം നീറുന്നുണ്ടാം, ഇന്നതിൽ ഖേദമുണ്ടാം പകുതിയും മുഖാവരണമിട്ട ചെന്നായ്ക്കളായതിൽ! മല കാത്തുകൊള്ളുക മല കാത്തുകൊള്ളുക മലമുകളിലുണ്ടേ നേരിന്റെ, നെറിവിന്റെ അവ