Posts

മലമുകളിൽ

Image
മല കാത്തുകൊള്ളുക കവിത- ഇ. നസീർ  മല കാത്തുകൊള്ളുക മല കാത്തുകൊള്ളുക അതിലുണ്ട് ഭൂമിയുടെ ഹൃദയം! മലമുകളിലുണ്ടേ... നേരിന്റെ, നെറിവിന്റെ അവസാന വേര്. മല കാത്തുകൊള്ളുക നാളേയ്ക്ക് ജീവന്റെ മഴ കാത്തു വെയ്ക്കാൻ... മഴുകൊണ്ട് കേറല്ലേ നിങ്ങൾ, ഇനി മരുവാക്കാൻ തുനിയല്ലേ നിങ്ങൾ. മലയുച്ചിയിലിനിയില്ല! തരു നിരകളധികം... ഉറപ്പൊട്ടിക്കരയുന്ന മല തന്റെ വേദന, ഇനിയും കാണാതെ പോകല്ലേ നിങ്ങൾ മലമുകളിലുണ്ടെ ദൈവം അവിടുണ്ടേ! പൂർവികർ, പടുത്തതാം ഗുഹാന്തരങ്ങൾ... അതിലുണ്ട് അവരുടെ കാഴ്ചകൾ, സ്വപ്നങ്ങൾ ... അവർ നട്ട കിനാമരങ്ങളതിൻ വിത്തുകൾ മുളപൊട്ടി പടർന്നതാണുനമ്മൾ. മലകാത്തു കൊള്ളുക! തുരക്കാതെ, തുറക്കാതെ വംശനാശത്തിന്റെ വാതിലുകൾ. മലയോളം നന്മയാണതിന്റെയുച്ചിയിൽ പകയില്ല, പുകയില്ല.പക്ഷപാതങ്ങളില്ല, അസമവാക്യങ്ങളില്ല. സ്വയമേ ഭോഗികളില്ല. കുതികാൽ തളപ്പുകളില്ല. പറഞ്ഞു പറ്റിക്കലില്ല ആത്മ വഞ്ചനകൾ, നാട്യങ്ങൾ ഇല്ല  ശവമാംസം തിരയുന്ന കഴുകരില്ല  അതിലുണ്ട് ഭൂമിയുടെഹൃദയം. അവൾ അരുമയോടെ  തന്നുപോയ സ്നേഹ ഹൃദയം നീറുന്നുണ്ടാം, ഇന്നതിൽ ഖേദമുണ്ടാം പകുതിയും മുഖാവരണമിട്ട ചെന്നായ്ക്കളായതിൽ! മല കാത്തുകൊള്ളുക മല കാത്തുകൊള്ളുക മലമുകളിലുണ്ടേ നേരി...

Easy Psychology CBP apply now

Image
മനഃശാസ്ത്രം പഠിക്കാൻ ആഗ്രഹിക്കുന്നവർ വളരെ അധികമാണ്.  വിദ്യാർഥികൾ മാത്രമല്ല, വീട്ടമ്മമാർ വരെ മനഃശാസ്ത്രം ഇഷ്ടപ്പെടുന്നു Psychology Personality Development Basic Psychology Course  Basic counseling Course . വിവിധ മേഖകളിൽ ജോലിചെയ്യുന്നവർ അവരുടെ ജോലി ഫലപ്രദമായി കൈകാര്യം ചെയ്യുവാനും വ്യക്തിത്വ വികസത്തിനും വേണ്ടി മനശാസ്ത്രം പഠിക്കുവാൻ ആഗ്രഹിക്കുന്നു അധ്യാപകർ ട്രെയിനർമാർ ബിസിനസ്സ് എക്സിക്യൂട്ടീവ് കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് കമ്പനി സെക്രട്ടറിമാർ സർക്കാർ ഉദ്യോഗസ്ഥർ ഇങ്ങനെ മനഃശാസ്ത്രം ജോലിയിലും സാമൂഹ്യ ജീവിതത്തിലും അറിഞ്ഞിരിക്കേണ്ടവർ ഇവർക്കെല്ലാം സഹായമായി ഇപ്പോൾ ബേസിക് സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സൈക്കോളജി Centre for Social Sciences Education and Research Thiruvananthapuram New batch admission started Hurry For details send mesaage CBP to 8281177404 Or write to directorcser@gmail.com 

എം സുബൈറിന്റ കഥ : സൈലൻസ്

Image
 സൈലൻസ് -കഥ- എം സുബൈർ                                                      "റോസ് മേരി "     "ഉം" "നീ കേൾക്കുന്നില്ലെ കാറ്റിൻ്റെ ഹുങ്കാരം?" അവൾ കണ്ണുകളടച്ച് അവൻ്റെ നെഞ്ചിനോട് കൂടുതൽ ചേർന്നു കിടന്നു . " ഇല്ല ... ഞാൻ നിൻ്റെ ഹൃദയതാളം മാത്രം കേൾക്കുന്നു." ഒന്നു നിർത്തി അല്പ സമയത്തിന് ശേഷം " എത്രയോ കാലമായ് കൊതിച്ച സാമീപ്യവും സുഗന്ധവും... അങ്ങ് പടിഞ്ഞാറ്റ് ചുഴലിക്കാറ്റ് ന്യൂനമർദ്ദത്തിൻ്റെ കരിമ്പടം പുതച്ച് തീരത്തോടടുത്തു കൊണ്ടിരുന്നു. അകത്ത് ആത്മാവു് ആത്മാവിലേയ്ക്ക് ഒഴുകി ഇറങ്ങിക്കൊണ്ടിരുന്നു. " ഞാനിന്നലത്തെപ്പോലെ ഓർക്കുന്നു അന്ന് നമ്മൾ ആദ്യമായ് കണ്ടത്.കറുപ്പിൽ ചുവന്ന പൂക്കളുള്ള ഹാഫ് സ്കർട്ടും ചുവന്ന ഷർട്ടുമിട്ട്  സ്റ്റെയർകെയിസിലൂടെ ഒരു വസന്തം കണക്കെ നീ:.... " പൂർത്തിയാക്കാത്ത അയാളുടെ വാക്കുകൾ ഒരു താരാട്ടു പോലെ തോന്നി. "എൻ്റെ വീട്ടിൽ വെച്ച് കണ്ട കാര്യമല്ലെ രുസ്തം, നീ പറയുന്നത് ? അതിന് എത്രയോ മുൻപ് എത്രയോ പ്രാവശ്യം ഞാൻ നിന്നെ കണ്ടിരിയ്ക്ക...

അനശ്വര നടൻ സത്യൻ : അരനൂറ്റാണ്ടിനിപ്പുറവും ജീവിക്കുന്ന ഓർമ്മകൾ. ലേഖനം. ബി. ജോസകുട്ടി

Image
മലയാള സിനിമയെ ജീവിത ഗാന്ധിയാക്കിയസിനിമകളിലെ ജീവിക്കുന്ന കഥാപാ ത്രങ്ങളിലൂടെ സത്യൻ ഇന്നും ജീവിക്കുന്നു. മരിക്കാത്ത അമ്പത് വർഷങ്ങൾ കാലത്തിന്റെ കറുത്ത മൂടുപടത്തിനപ്പുറം സത്യൻ എന്ന നടൻ അപ്രത്യക്ഷനായിട്ട് അരനൂറ്റാണ്ട് പിന്നിടുന്നു. എങ്കിലും ഈ ഡിജിറ്റൽ യുഗത്തിലും സത്യന്റെ അഭിനയ സിദ്ധി ഇന്നും പ്രേക്ഷകരിൽ അത്‌ഭുതമുളവാക്കുന്നു സ്നേഹ ബഹുമാനങ്ങളോടെ അംഗീകരിക്കപ്പടുന്നു. 1971 ജൂൺ 15 ന് സത്യൻ വേർപെട്ടു പോയപ്പോൾ അസ്തമിച്ചത് മലയാള സിനിമയിലെ ഉജ്വല സൂര്യനായിരുന്നു. അക്കാലത്ത് ഒരു ചലച്ചിത്രനടന് വേണ്ടുന്ന സൗന്ദര്യമോ നിറമോ ഉയരമോ സത്യന് ഉണ്ടായിരുന്നില്ല. പക്ഷേ അനേകം കഥാപാത്രങ്ങളിലൂടെ പരകായപ്രവേശം നടത്തി ആ വേഷങ്ങളെ അസാധാരണമാം വിധത്താൽ ഉജ്വലമായി അവതരിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. സംവിധായകനും തിരക്കഥാകൃത്തും നൽകിയ കഥാപാത്രങ്ങൾക്ക് അവരുടെ വീക്ഷണത്തിനപ്പുറമുള്ള പൂർണത നൽകാൻ ഈ അതുല്യ നടന് കഴിഞ്ഞു. ദുർബലങ്ങളായ തിരക്കഥകളിലെ കഥാപാത്രത്തെപ്പോലും തന്റെ മാസ്മരിക അഭിനയ ശൈലിയിലൂടെ കരുത്തുറ്റതാക്കാൻ ഒരു പക്ഷേ ഇന്നുവരെ സത്യനു മാത്രമേ കഴിഞ്ഞിട്ടുള്ളൂ എന്നതാണ് വസ്തുത. എത്രയെത്ര വ്യത്യസ്ഥ കഥാപാത്രങ്ങൾ അവയൊക്കെയും അന്യോന്യബന്ധ...

കവിത : ലക്ഷദ്വീപ് ആർ.ബിജു

Image
ലക്ഷദ്വീപ് കവിത ആർ. ബിജു  കടലാൽ തീർത്ത അതിര് മുറതെറ്റാത്ത ഋതുക്കൾ തിരയിളക്കത്തിൻ്റെ നിലയ്ക്കാത്ത നാദം പച്ചയും നീലയും പവിഴവും എളിമയും തെളിമയും ചെറു ചിരികളും  പക്ഷെ, ചുഴലിക്കാറ്റ് കഴിഞ്ഞ് വർഷകാലം വരവടുത്തപ്പോൾ ലക്ഷദ്വീപുകളിൽ നല്ലതല്ലാത്തതെന്തോ! വാക്കുകളിൽ ഒരുപാട് വിങ്ങലുകൾ..... അവസാനം ഭയം അവിടെയും എത്തിയോ ! തെളിഞ്ഞ കടലും നിറമുള്ള ആകാശവും ഇപ്പോഴവിടെ ഇല്ലേ! കടൽ വല്ലാതെ ഇരുണ്ട് ഇരമ്പുന്നുണ്ട്. ആകാശത്തിൽ ആദ്യമായ് കഴുകൻ പറന്നു. മഹാമാരിയിൽ  മരണം കരഞ്ഞു. കടൽ കടന്നെത്തിയതോ നായ്ക്കളും കുരകളും. വലിഞ്ഞു മുറുകിയ മന്ത്രങ്ങളും വിളറി വെളുത്ത ഭസ്മക്കുറികളും. മരണനൃത്തച്ചുവടുകൾ വച്ച് അവർ കരയിലേക്ക് ഇറങ്ങി വന്നു. ആരാണിവർ! വലിയ കച്ചവടക്കാരത്രേ. അവരുടെ കയ്യിൽ വലിയ ചൂണ്ടയും തോട്ടയും കെണിയുമുണ്ടെന്ന്. അവർ രാജ്യവും രാജാവുമത്രേ. മൂന്നാം നാൾ വാതിലിൽ മുട്ടി വിളിച്ച് അവർ പറഞ്ഞു നാവടക്കണം മുട്ടുകുത്തണം നടുവളയ്ക്കണം. മക്കളെക്കാണാൻ മറുകര പോകാൻ സമ്മതപത്രം വേണമെന്ന്. വച്ചുനീട്ടിയ ശാസനപത്രികയിൽ ഒപ്പിടണമെന്ന്. അവർ വീണ്ടും പറഞ്ഞു, നിൻ്റെ നാട് നിൻ്റെ സ്വാതന്ത്ര്യം നിൻ്റെ ജീവിതം അത് ഇന്നലെ തീർന്നു. ബ്യൂറോക്രാറ്...

മാടമ്പ് സർഗാത്മകതയുടെ വേറിട്ട അദ്ധ്യായം

Image
മാടമ്പ്  ലേഖനം - ബി. ജോസുകുട്ടി  ബി.ജോസുകുട്ടി *മാടമ്പ് സർഗാത്മകതയുടെ വേറിട്ട അധ്യായം* മലയാള സാഹിത്യ ലോകത്തിന്റെ ചരിത്രവഴിയിൽ നവീനതയുടെ പാദമുദകൾ അടയാളപ്പെടുത്തി കടന്നുപോയ എഴുത്തുകാരനായിരുന്നു മാടമ്പ് കുഞ്ഞുകുട്ടൻ. സാഹിത്യത്തിലെ ഒരു ഇസങ്ങൾക്കും വഴങ്ങാതെ തനതായ പ്രത്യയ ശാസ്‌ത്രം രൂപപ്പെടുത്തിയ എഴുത്തുകാരൻ. പ്രമേയസ്വീകാര്യതയിലും ശൈലീനിർമ്മിതിയുടെ കാര്യത്തിലും ഭാഷാസവിശേഷതയുടെ വിപ്ലവാത്മകമായ സമീപനത്തിലും മാടമ്പിന്റെ കയ്യൊപ്പ് പ്രകടമായിരുന്നു. തന്റെ കൃതികളിലും അപൂർവ്വമായ രചനാശൈലി അദ്ദേഹം ഉൾക്കൊണ്ടു. പ്രഥമ കൃതിയായ അശ്വത്ഥാമാവ് എന്ന നോവലിലൂടെ അതെല്ലാം അടയാളപ്പെടുത്തുകയും ചെയ്തു. ഓ.വി.വിജയൻ, വി കെ എൻ എന്നിവർക്കു ശേഷം ഭാഷയെ തന്റെ വരുതിക്കു കൊണ്ടുവന്ന എഴുത്തുകാരനായി അദ്ദേഹം പരിണാമപ്പെട്ടു. തുടർന്നുള്ള എല്ലാ രചനകളിലും തന്റെ രചനാ വിശ്വാസ സംഹിതകളിൽ നിന്നും പിന്മാറിയില്ല. മറ്റു കൃതികളായ ഭ്രഷ്ട്, മഹാ പ്രസ്ഥാനം, എന്തരോ മഹാനുഭാവുലു, നിഷാദം, പാതാളം, പോത്ത്, കോളനി, മാരാരാശ്രീ, അവിഘ്നമസ്തു, പുതിയ പഞ്ചതന്ത്രം, സാധനാലഹരി, ദേവഭൂമി, സാരമേയം എന്നിവയിലെല്ലാം തന്നെ അനുവാചകരെ കേവല കാൽപ്പനികതയ്ക്കപ്പുറം ബൗദ...

ആത്മ ദാഹങ്ങൾ - കവിത ഇ നസീർ

Image
ദൂരെയല്ലാ,                                                ആത്മസുഹൃത്ത്... അരികിലുണ്ടവൻ ആത്മഗതങ്ങളറിയുന്നവൻ.. ഇരുണ്ട കാലത്തിൽ, വഴികളെല്ലാമനാഥമാകുമ്പോൾ പച്ചമരക്കൊമ്പിലും ഭീതി-  ഫണം വിടർത്തുമ്പോൾ, മുഖ കാഴ്ചകൾ മറച്ചും, ശ്വാസം സ്വയം ശ്രവിച്ചും,                                      സമയം നിശ്ചലമായ ദിക്കുകളിൽ                  മിഴിച്ചും, മഞ്ഞുകട്ടപോലെ സ്വയമുറഞ്ഞും, നിറംകെട്ട രാത്രികൾ                      സ്വപ്നങ്ങൾ തട്ടിപ്പറിച്ചും                  ഭൂതകാലത്തിൽ നാം                                                  ...