കവിത തെരുവിലെദൈവങ്ങൾ - ശ്രീലത രാജു
കവിത
തെരുവിലെദൈവങ്ങൾ
-------------------------------------
ശ്രീലത രാജു
ഒരു വറ്റു ചോറിന് വകകയില്ലാതലയുന്ന
ഒരുപാട് ദൈവങ്ങളുണ്ടിവിടെ...
ചുണ്ടുകളുണങ്ങി,
തൊണ്ട വരണ്ടു, ദാഹവേപഥു
താങ്ങിടാതെ....
പൊരിവെയിൽ കൊണ്ടും
കാലവർഷം നനഞ്ഞും,
തലചായ്ക്കാനിടമെങ്ങുമില്ലാതലഞ്ഞും
ഭൂമിയാം അമ്മക്ക് ഭാരമല്ലവരെന്നാൽ,
ഭൂവിലെയരചന്മാർ -
ക്കരുതാത്തവർ....
വിദ്യയുംവിത്തവും
ഇല്ലാതലയുമ്പോൾ,
ദുശ്ശകുനങ്ങളായ് മാറുമവർ
കുളിയും നനയും
ഇടവേളകൾ തോറും
വന്നെത്തും അതിഥികൾ
മാത്രമാകാം ....
ആരാന്റെ ഭോജ്യത്തിൽ
ബാക്കിയായിടുന്ന
അന്നം പോലുമെന്നും
അമൃതമായുണ്ണുവോർ..
പലവുരു പശിയുടെ
വിലയറിഞ്ഞ്
തെരുവുകൾ ആലയമാക്കിയവർ...
കൊതുകില്ല, മഞ്ഞില്ല,
പേമാരിയുമില്ല,
കൊതിതീരെ താരാട്ടും കേട്ടതില്ല....
ഇല്ലായ്മകളേതു -
മറിയാതെ, പറയാതെ
ഉണ്മകൾ തീർക്കാൻ ശ്രമിക്കുവോരേ....
കരയുവാനായിരം കാരണങ്ങളെന്നാൽ,
ചിരിതൂകി ജീവിതസത്യങ്ങൾ കാണുവോർ...
അലയുന്ന തെന്നലിൽ
ഇളകുന്ന അളകങ്ങൾ
അറിയാതെ മാടിയൊതുക്കുമ്പോഴും...
ഇല്ല സ്വപ്നങ്ങൾ, ഒരുപുതുപുലരിതൻ
കാഹളഭേരികൾ
അറിയാതെ പോലും
കിനാവിലെങ്ങും.
ഒരു നാളിലാനാഥമാം തെരുവിന്റെയോരത്തിലെവിടെയോ,
ഒരു ദുഃഖസ്മൃതിയായ്
പിടഞ്ഞുവീഴും വരെ...
ഈ ദൈവങ്ങൾക്കാരും
കോവിലുകൾ തീർക്കില്ല...
അവിടുത്തെ മൂർത്തിയായ് വാഴിക്കലുമില്ല....
ദുരന്തക്കടലുകൾ
ജീവനെടുക്കും മുൻപേ
എല്ലാം ഒടുങ്ങുന്ന കാലമാകിലും
കരുണതൻ ഉറവകൾ
നിറയാത്തതെന്തേ നമ്മിൽ !
ശ്രീലത രാജു
ശ്രീമതി ശ്രീലത രാജു.
കവിതകൾ ഗാനങ്ങൾ ഇവ എഴുതുന്നു. ആരോഗ്യ ബോധവൽക്കരണത്തിനായി നിരവധി ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ആലപ്പുഴ മെഡിക്കൽ കോളേജിൽ ഹെഡ് നേഴ്സ്. ചിരാതിന്റെ കോട്ടയം ജില്ലാ പ്രവർത്തക
തെരുവിലെദൈവങ്ങൾ
-------------------------------------
ശ്രീലത രാജു
ഒരു വറ്റു ചോറിന് വകകയില്ലാതലയുന്ന
ഒരുപാട് ദൈവങ്ങളുണ്ടിവിടെ...
ചുണ്ടുകളുണങ്ങി,
തൊണ്ട വരണ്ടു, ദാഹവേപഥു
താങ്ങിടാതെ....
പൊരിവെയിൽ കൊണ്ടും
കാലവർഷം നനഞ്ഞും,
തലചായ്ക്കാനിടമെങ്ങുമില്ലാതലഞ്ഞും
ഭൂമിയാം അമ്മക്ക് ഭാരമല്ലവരെന്നാൽ,
ഭൂവിലെയരചന്മാർ -
ക്കരുതാത്തവർ....
വിദ്യയുംവിത്തവും
ഇല്ലാതലയുമ്പോൾ,
ദുശ്ശകുനങ്ങളായ് മാറുമവർ
കുളിയും നനയും
ഇടവേളകൾ തോറും
വന്നെത്തും അതിഥികൾ
മാത്രമാകാം ....
ആരാന്റെ ഭോജ്യത്തിൽ
ബാക്കിയായിടുന്ന
അന്നം പോലുമെന്നും
അമൃതമായുണ്ണുവോർ..
പലവുരു പശിയുടെ
വിലയറിഞ്ഞ്
തെരുവുകൾ ആലയമാക്കിയവർ...
കൊതുകില്ല, മഞ്ഞില്ല,
പേമാരിയുമില്ല,
കൊതിതീരെ താരാട്ടും കേട്ടതില്ല....
ഇല്ലായ്മകളേതു -
മറിയാതെ, പറയാതെ
ഉണ്മകൾ തീർക്കാൻ ശ്രമിക്കുവോരേ....
കരയുവാനായിരം കാരണങ്ങളെന്നാൽ,
ചിരിതൂകി ജീവിതസത്യങ്ങൾ കാണുവോർ...
അലയുന്ന തെന്നലിൽ
ഇളകുന്ന അളകങ്ങൾ
അറിയാതെ മാടിയൊതുക്കുമ്പോഴും...
ഇല്ല സ്വപ്നങ്ങൾ, ഒരുപുതുപുലരിതൻ
കാഹളഭേരികൾ
അറിയാതെ പോലും
കിനാവിലെങ്ങും.
ഒരു നാളിലാനാഥമാം തെരുവിന്റെയോരത്തിലെവിടെയോ,
ഒരു ദുഃഖസ്മൃതിയായ്
പിടഞ്ഞുവീഴും വരെ...
ഈ ദൈവങ്ങൾക്കാരും
കോവിലുകൾ തീർക്കില്ല...
അവിടുത്തെ മൂർത്തിയായ് വാഴിക്കലുമില്ല....
ദുരന്തക്കടലുകൾ
ജീവനെടുക്കും മുൻപേ
എല്ലാം ഒടുങ്ങുന്ന കാലമാകിലും
കരുണതൻ ഉറവകൾ
നിറയാത്തതെന്തേ നമ്മിൽ !
ശ്രീലത രാജു
ശ്രീമതി ശ്രീലത രാജു.
കവിതകൾ ഗാനങ്ങൾ ഇവ എഴുതുന്നു. ആരോഗ്യ ബോധവൽക്കരണത്തിനായി നിരവധി ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ആലപ്പുഴ മെഡിക്കൽ കോളേജിൽ ഹെഡ് നേഴ്സ്. ചിരാതിന്റെ കോട്ടയം ജില്ലാ പ്രവർത്തക
Comments